Sunday 16 September 2012

പാഴോണം




പാഴോണം
ഓര്മ്മച്ചിമിഴില്‍‍
നിരക്കവേ തിരഞ്ഞു ഞാന്‍‍....
ഒരോണക്കാലസ്വപ്നം ലഭിക്കുവാന്.
മടിയേറിത്തുരുന്പിച്ച
സൈബര്ത്തരികളല്ലാതെ
ഒന്നും കിട്ടിയില്ലെനിക്കെവിടെയെങ്ങും.

ഓണപ്പൂക്കളം മാഞ്ഞു
ഓണക്കോടിയും മറന്നു
ഓണക്കളികള്
ഓണപ്പാട്ടുകള്
ഓണസദ്യകള്
ഒക്കെയുമെങ്ങോ കളഞ്ഞുപോയി.

ഈ തിരുവോണം..
ഓണസദ്യക്കുത്തരവേകി ഞാന്
ദൃശ്യച്ചാനലുകളൊന്നൊന്നായ്
മാറ്റി നോക്കി
വെറുതെയിരിക്കുന്നു

ഓണമാഘോഷിക്കുന്നു ചാനലുകള്
പൂവിളിയുമോണപ്പൂക്കളവും
ഓണക്കളികളുമാര്ഭാടമായി...
ഹാ...എത്ര മോഹനം....
എന് നാടിന്റെ ചാരുത.
പിന്നെന്തിനു വെറുതെ ഞാനെന്
മേലനങ്ങിയിപ്പാഴ്വേല ചെയ്യണം ?
-ഹരി നായര്    (27-08-2012)