Monday, 27 February 2012

പാപിനി



പൂവിന്റെ സംശയം ചെടിയോടായിരുന്നു:
അമ്മെ...നിന്‍ കുടുമ്മയില്‍ ശിരോരത്നമാകാന്‍..
നിന്റെ വാസം ഗന്ധമന്ത്രമായെങ്ങും വിതക്കാന്‍...
നിന്റെ നിലനില്പിനായ്,
അനന്തരാവകാശശ്രിഷ്ടിക്കു നിയോഗമാകാന്‍...
ജീവ ജന്തു ജാലങ്ങള്‍ നിന്നെ-
തേടിയെത്താനൊരു നിറദീപമാകാന്‍....
ദേവദേവാദികള്‍ക്കു ബലിയാകാന്‍...
നിന്നെ തേടിയെത്തുവോര്‍ക്കു
ഭക്ഷണമാകാനൊരു ഫലമായ്ത്തീര്‍ന്നിടാന്‍....
പുന ശ്രിഷ്റ്റിക്കൊരു പൂരകമാകുവാന്‍....
അമ്മേ...ഞാന്‍ പിറക്കുന്നു......
എനീട്ടുമെന്തേ നീയെന്‍ ജന്മത്തിനു-
നിക്രിഷ്ട രൂപമേകി....
ആദ്യമേതന്നെ നീ പറിച്ചെറിഞ്ഞു....?

ചെടി തന്‍ മൊഴി:
വിങ്ങുമെന്‍ നെഞ്ചകച്ചുഴിനീരില്‍...
എന്റെ കുട്ടീ...
ചൊല്ലുവാനെനിക്കു മറുവാക്കില്ല...
തോരാക്കണ്ണീരുമായ്....
അഭയം തേടാനൊരിടവുമില്ല...
ചെയ്യുമീ പാപത്തിന്നിനി മാപ്പുമില്ല...
നിക്രിഷ്ടജന്മമീ പാപിക്കിനി....
പിത്രുലോകമെത്താനൊരു വിധിയുമില്ല.
-ഹരി നായര്‍ (24-02-2012)


No comments:

Post a Comment