Saturday 4 February 2012

ദാഹഭൂമി



വേനല്‍...
മഴക്കായ് കാത്തിരിക്കുമീ ഊഷരഭൂമി...
ആകാശത്തേക്ക് വായ് പിളര്‍ന്ന്....
നീന്തിനടക്കുന്ന വെണ്‍മേഘങ്ങളെ നോക്കി...

ഇല്ല...
പെയ്യില്ല...ദാഹാര്‍ത്തരാണവരും
അലയടിക്കുമാഴിയും അകലയെവിടെയോ !
പോയ്‌വരാം, ഇന്നു വിട...

മഴപ്പുള്ളുകളാര്‍ദ്രരായ് കേഴുന്നു...
വിടര്‍കൊക്കുകളുയര്‍ത്തി
ദീനരായ് നോക്കുന്നു
എവിടെ യിറ്റു നീര്‍ക്കണം ?

പുല്ലും പൂക്കളും...നട്ടുവളര്‍ത്തിയ നല്‍ചെടികളും
ചുടലക്കളംപോല്‍ പഴുത്ത
മണ്‍ഭൂവിലുറങ്ങുന്നു
ദാഹനീര്‍ കിട്ടാതലയുമാത്മാക്കളാകുന്നു.

തിരികെ വരുന്നു
കൈക്കുടുന്നയില്‍ തെളിനീരുമായ്
ജലാമ്റതം തേടിയലഞ്ഞ വിണ്മേഘങ്ങള്‍
അവയില്‍ തുളുമ്പി നീര്‍ക്കണങ്ങള്‍.
മുകളില്‍, മധ്യവഴിയില്‍ തന്നെ
വറ്റി, വലിഞ്ഞുപോയ് തുളുമ്പിയ നീര്‍ത്തുള്ളികള്‍...
‘ആഗോളതാപന‘ പ്രതിഭാസമിപ്പഴും
ഉലയില്‍ പഴുത്ത ലോഹഫലകമായ് ചിരിച്ചുനില്‍ക്കുന്നു.

“പാപത്തിന്‍ ഫലം മരണമത്രെ“
“പശ്ചാത്തപിക്കാം നമുക്ക്, പ്രായശ്ചിത്തമാകട്ടെ“
“മുട്ടി നോക്കാം,
തുറക്കപ്പെടുംവരെ കാത്തിരിക്കാം.”

“മനസാ...വാചാ...കര്‍മണാ...“

03-02-2012

No comments:

Post a Comment