Wednesday 7 March 2012

ഓം ശാന്തി..ശാന്തി..


കുരിശടിയിലുറങ്ങുന്ന
ശവമാടങ്ങളില്‍.....
ദരിദ്രനാര്‍ ധനവാനാര്‍.
വ്യര്‍ത്ഥമോഹങ്ങള്‍ക്ക്
അവസാനമില്ലാത്ത
നിദ്രയിലുമെന്തിനീ
പാര്‍ശ്വാന്തരം....

മണ്ണിനായ് മനുഷ്യന്‍
പടപ്പോരൊരുക്കി
പിന്‍ഗാമികള്‍ക്കായി
നടപ്പന്തലിട്ടു.....
ഒടുവിലാ നടപ്പന്തലുമന്യമാക്കി
എല്ലാരുമെത്തുന്നിടത്തോളമെത്തി.

കരയുവാന്‍ കരയിക്കുവാന്‍ ആരുമില്ലാതെ
മണ്ണിന്റെ മാറില്‍ മഹാനിദ്രയായി.
പിന്നെയും കാലാന്തര പൂ കൊഴിഞ്ഞു
പുല്ലും പുലരിയും പൂനിലാവും
ശാന്തമായുറങ്ങും ശവമാടങ്ങള്‍തോറും
പാര്‍ശ്വാന്തരമറിയാതെ പടര്‍ന്നുകേറി.

ഇനിയും നിലക്കാത്ത മഹാപ്രവാഹം
പോരും പോരിമയുമീ ജഗത്തില്‍...
എവിടേക്കുപോകുന്നു മര്‍ത്യജന്മം?
ഒടുവിലാ സത്യത്തിലെത്തിടാതെ....
ഏതുമേ സംശയം തെല്ലുവേണ്ടാ...
നാമെല്ലാമെത്തുമീ ശാന്തിവടികയില്‍.

എപ്പോഴുമോര്‍ക്കുകീ ശാന്തിമന്ത്രം
എന്നും ഭജിപ്പിനീ ശാന്തിമന്ത്രം
ഓം ശാന്തി...ശാന്തി...“                                (01-03-2012)

No comments:

Post a Comment