ഇരവും
പകലും
ഇതളായ്
പിരിഞ്ഞതും
ഇന്നിന്റെ
യവനിക
ഇടറി
വീഴുന്നതും
ഇതുവരെ
പൊന്നമ്മ
അറിഞ്ഞതേയില്ല.
എട്ടു
പാദങ്ങള്ക്കിടയില്
കൊരുത്തൊരു
അണ്ഡഭണ്ഡാകാരം
ഇറുകെ
പിടിച്ചവള്
പ്രാണനില്‍
പ്രാണനാം
പിഞ്ചുകുഞ്ഞുങ്ങള്ക്കൊരു
കാവലായ്...രക്ഷയായ്
പതുക്കെ
പരതുന്നു.
അമ്മതന്‍
ചൂടും
ചൂരുമേറ്റിട്ടവര്
ഭ്രൂണമായ്...പൈതലായ്....
ഗര്ഭകാലവും പൂര്ണ്ണമായ്...
പശിയോരും
മക്കളായ്.
അണ്ഡത്തിന്
പടം കീറി
ഭൂമിയില്‍
പിറന്നവര്‍...
അമ്മതന്‍
മാറില്‍തന്നെ
വിശ്വരൂപം
കാട്ടി.
ചോരയും നീരും
ഊറ്റിക്കുടിച്ചുന്മത്തരായ്....
കരാള നൃത്തം ചവിട്ടി.
നിര്ജീവമായ്... പിണ്ഡമായ്...
അസുരരാം
മക്കള്ക്കായ്....
മരണം
വരിച്ചവള്
മണ്ണില്‍
പുതഞ്ഞു.
(ചിലന്തികള്‍ അവയുടെ മുട്ട താങ്ങി നടക്കുകയും, തന്റെ ശരീരത്തിന്റെ ചൂടു നല്കി
കാലാന്തരത്തില് ആ മുട്ട വിരിയിക്കുകയും ചെയ്യുന്നു. ഒടുവില്‍, പൂര്ണ്ണവളര്ചയെത്തി പുറത്തുവരുന്ന സ്വന്തം മക്കള്ക്ക്
ആഹാരമായി ഭവിക്കുക എന്ന വിധിക്കു കീഴടങ്ങുകയും ചെയ്യുന്നു എന്ന പ്രകൃതി സത്യമാണ് ഈ വരികള്ക്കാധാരം.)
No comments:
Post a Comment