Saturday, 17 October 2009

യുഗപിറവി


സപ്തസാഗരം താണ്ടി നാമെത്തുന്നു

ശപ്തഭണ്ഡാകാരം താണ്ടുമുഗ്ര സാമ്രാജ്യത്തെ

നിണ‍ച്ചൂരടിക്കുന്ന നികിര്‍ഷ്ട ഹസ്തങ്ങളി-

ലമ്മാനമാടിയഗ്നിയില്‍ ഹൊമിച്ച

ഉന്മാദമനസ്സിന്നുടമയാ മൊരു വിടന്‍

ചവിട്ടിക്കുഴച്ചിട്ട രക്താഭമാം മണ്ണില്‍

വെള്ളിലക്കാടിടതിങ്ങി നില്‍ക്കുന്നുണ്ട-

വയിലും കാണുമാറുണ്ടിരുണ്ട പത്രങ്ങളും

വെള്ളിലക്കൂംബും പിന്നെ വെടിവൊത്ത പൂക്കളും.


മൂന്നു നൂറ്റാണ്ടിന്‍‍ മുന്നമാ പിതാമഹന്‍ ‘എബ്രഹാം ലിങ്കണ്‍’

കൊതിയൊടെ കൊറിവെച്ചൊരു ശാസനമൊര്‍ക്കുന്നു

നാമിന്നുമിനിയെന്നും, ഭേദമില്ലിനി കറുപ്പും വെളുപ്പും,

അടിമകളുടയൊരിനിബ് ഭേദമില്ല,

മനുഷ്യന്‍ മനുഷ്യന്‍ മാത്രമീ മണ്ണില്‍.


മൂന്നര ശതാബ്ദങ്ങള്‍ക്കപ്പുറമപ്രഹേളിക

അഗ്നിയിലമര്‍ന്നൊരുപിടിച്ചാംബലായി,

വീണ്ടുമൊരു ഫീനിക്സ് പക്ഷിയായി പുനര്‍ജ്ജനിപ്പൂ

ബറാക് ഒബാമയായ്

നെറികെട്ട സാമ്രാജ്യത്തിന്‍ ശപ്തഭണ്ടാകാര-

മവന്‍ കടലിലെറിഞ്ഞേക്കാം പിന്നെ, മുങ്ങിയൊരു

നീര്‍മുത്തെടുത്തേക്കാം, കാത്തിരിക്കാം നമുക്കിനി.

-ഹരി വൈക്കം-

No comments:

Post a Comment