Tuesday, 3 April 2012

എന്തിനായ്..?


എന്തിനായ് തേങ്ങുന്നു നീ...!

വ്യര്ത്ഥ വ്യഥകള്വികലമാക്കുന്ന നിന്
പ്രാണപഞ്ജരം പുഴുക്കുത്തു വീഴ്കയോ?
രക്തവും നീരും പഴുത്തു നിനക്കു
നിന്നിലന്യമാം വേദനയൂതി പെരുക്കയോ?
രാഗവിളക്കുകള്അന്തരാളങ്ങളില്
കരിന്തിരികത്തി മെല്ലെ അണകയോ?

പൂവും പ്രസാദവുമൊരു കീറ്റിലച്ചീന്തും
നിന്പ്രാണപ്രേയസി നിനക്കായ് കരുതിടാം;
നെറ്റിയില്തൊടുവിക്കാനൊരുവേള ആയവള്
മനമൊന്നറച്ചങ്ങു മാറി നിന്നേക്കാം;
ബുദ്ബുദംപോല്പൊലിയുന്ന ജീവിതം
നൊമ്പരപ്പെട്ടവള്നോക്കി നിന്നേക്കാം.

റേഡിയംകരിക്കുന്ന നിന്മൃതകോശങ്ങള്
നിന്നെയും നോക്കി പരിഹാസമുതിര്ത്തേക്കാം;
എരിഞ്ഞുതീരുന്ന നിന്ജീവിത വഴിവക്കില്
കാക്കയും കഴുകനും ഗുപ്തമായിരുന്നേക്കാം;
കഴുമരം കാക്കുന്ന കുറ്റവാളികള്പോലും
നിന്ദുരിതക്കയം കണ്ടുള്ളില്കരഞ്ഞേക്കാം.

എന്തിനായ് കേഴുന്നു നീ...!

ജീവിതമൊരുനാളിലുലകം വെടിയണം
ഏകനായ്വന്നപോല്ഏകനായ് പോകണം;
ജീവിതപന്ഥാവിലേതോ വഴിയമ്പല
ച്ചുറ്റമ്പളങ്ങളില്കണ്ടുമറന്നവര്‍,
പ്രാണനും പ്രാണനും കൈകോര്ത്തിരുന്നവര്‍,
പരസ്പരമറിയാതെ കൂട്ടിമുട്ടുന്നവര്‍,
നാണയത്തുട്ടിന്നു യാചിച്ചു നിന്നവര്‍,
യുദ്ധക്കളങ്ങളില്പിടഞ്ഞു മരിച്ചവര്‍,
ജന്മവും ജീവനും നല്കി മറഞ്ഞവര്‍,
രക്തബന്ധങ്ങള്‍.....
ആരുമാരും നിന്നൊപ്പമുണ്ടാകില്ല....
നീ തനിയെ നടക്കണം.....തനിയെത്തന്നെ നടക്കണം....

ഇനിയെന്തിനായ് തേങ്ങണം നീ...?
ഇനിയെന്തിനായ് കേഴണം നീ...?

-ഹരി നായര്‍  (31-03-2012)

Thursday, 29 March 2012

ആസുരം


ഇരവും പകലും
ഇതളായ് പിരിഞ്ഞതും
ഇന്നിന്റെ യവനിക
ഇടറി വീഴുന്നതും
ഇതുവരെ പൊന്നമ്മ
അറിഞ്ഞതേയില്ല.

എട്ടു പാദങ്ങള്ക്കിടയില്
കൊരുത്തൊരു
അണ്ഡഭണ്ഡാകാരം
ഇറുകെ പിടിച്ചവള്
പ്രാണനില്പ്രാണനാം
പിഞ്ചുകുഞ്ഞുങ്ങള്ക്കൊരു
കാവലായ്...രക്ഷയായ്
പതുക്കെ പരതുന്നു.

അമ്മതന്ചൂടും
ചൂരുമേറ്റിട്ടവര്
ഭ്രൂണമായ്...പൈതലായ്....
ഗര്ഭകാലവും പൂര്ണ്ണമായ്...
പശിയോരും മക്കളായ്.

അണ്ഡത്തിന്പടം കീറി
ഭൂമിയില്പിറന്നവര്‍...
അമ്മതന്മാറില്തന്നെ
വിശ്വരൂപം കാട്ടി.

ചോരയും നീരും
ഊറ്റിക്കുടിച്ചുന്മത്തരായ്....
കരാള നൃത്തം ചവിട്ടി.

നിര്ജീവമായ്... പിണ്ഡമായ്...
അസുരരാം മക്കള്ക്കായ്....
മരണം വരിച്ചവള്
മണ്ണില്പുതഞ്ഞു.

(ചിലന്തികള്അവയുടെ മുട്ട താങ്ങി നടക്കുകയും, തന്റെ ശരീരത്തിന്റെ ചൂടു നല്കി കാലാന്തരത്തില് മുട്ട വിരിയിക്കുകയും ചെയ്യുന്നു. ഒടുവില്‍, പൂര്ണ്ണവളര്ചയെത്തി പുറത്തുവരുന്ന സ്വന്തം മക്കള്ക്ക് ആഹാരമായി ഭവിക്കുക എന്ന വിധിക്കു കീഴടങ്ങുകയും ചെയ്യുന്നു എന്ന പ്രകൃതി സത്യമാണ് വരികള്ക്കാധാരം.)

Wednesday, 7 March 2012

ഓം ശാന്തി..ശാന്തി..


കുരിശടിയിലുറങ്ങുന്ന
ശവമാടങ്ങളില്‍.....
ദരിദ്രനാര്‍ ധനവാനാര്‍.
വ്യര്‍ത്ഥമോഹങ്ങള്‍ക്ക്
അവസാനമില്ലാത്ത
നിദ്രയിലുമെന്തിനീ
പാര്‍ശ്വാന്തരം....

മണ്ണിനായ് മനുഷ്യന്‍
പടപ്പോരൊരുക്കി
പിന്‍ഗാമികള്‍ക്കായി
നടപ്പന്തലിട്ടു.....
ഒടുവിലാ നടപ്പന്തലുമന്യമാക്കി
എല്ലാരുമെത്തുന്നിടത്തോളമെത്തി.

കരയുവാന്‍ കരയിക്കുവാന്‍ ആരുമില്ലാതെ
മണ്ണിന്റെ മാറില്‍ മഹാനിദ്രയായി.
പിന്നെയും കാലാന്തര പൂ കൊഴിഞ്ഞു
പുല്ലും പുലരിയും പൂനിലാവും
ശാന്തമായുറങ്ങും ശവമാടങ്ങള്‍തോറും
പാര്‍ശ്വാന്തരമറിയാതെ പടര്‍ന്നുകേറി.

ഇനിയും നിലക്കാത്ത മഹാപ്രവാഹം
പോരും പോരിമയുമീ ജഗത്തില്‍...
എവിടേക്കുപോകുന്നു മര്‍ത്യജന്മം?
ഒടുവിലാ സത്യത്തിലെത്തിടാതെ....
ഏതുമേ സംശയം തെല്ലുവേണ്ടാ...
നാമെല്ലാമെത്തുമീ ശാന്തിവടികയില്‍.

എപ്പോഴുമോര്‍ക്കുകീ ശാന്തിമന്ത്രം
എന്നും ഭജിപ്പിനീ ശാന്തിമന്ത്രം
ഓം ശാന്തി...ശാന്തി...“                                (01-03-2012)