Saturday, 7 July 2012

ഒരു കഥപ്പാട്ട് (പാട്ടുകവിത)


ഒരു കഥപ്പാട്ട്   (പാട്ടുകവിത)

ഉണ്ണിക്കുറങ്ങുവാന്‍ കഥ വേണം…
മുത്തച്ഛി ചൊല്ലുന്ന കഥ വേണം.
മാണിക്യം വിഴുങ്ങിയ സര്‍പ്പത്താന്റെ
എന്നും കേള്‍ക്കുന്ന കഥ വേണം……
മുത്തച്ഛി തന്നെ പറയേണം…….
മൂളിയും മൂളിയും കേള്‍ക്കേണം.

മുത്തച്ഛി കണ്ണുകള്‍ തെല്ലടച്ചു
മുടിയിഴ മെല്ലെ കെട്ടിവെച്ചു.
ഉണ്ണിയെ മാറത്തു ചേര്‍ത്തുവെച്ചു
ഉണ്ണിക്കാ യുണ്ണിക്കഥ പറഞ്ഞു.

ഉണങ്ങിയ മാറിന്റെ ചൂടുപറ്റി
തള്ള വിരലൊന്നു വായിലാക്കി
താളത്തില്‍ താളത്തില്‍ മൂളി മൂളി
കഥ കേട്ടുണ്ണി സ്വയം മറന്നു..

പാതിരാപ്പൂതങ്ങള്‍ പാട്ടുപാടി,
പാതിരാപ്പൂവുകള്‍ നൃത്തമാടി
പൌര്‍ണ്ണമി ചന്ദ്രിക പാലാഴിയായി
പാമ്പിന്റെ കഥയതു പൂര്‍ത്തിയായി.
മാണിക്യം വിഴുങ്ങിയ സര്‍പ്പത്താനെ….
സ്വപ്നത്തില്‍ കണ്ടുണ്ണിയുറക്കമായി….

രാവിന്റെ കരിമ്പടം മെല്ലെ മാറ്റി
വെള്ളിപ്പിറാവുകളുറക്കമാറ്റി
ഉണ്ണിയുറക്കമുണര്‍ന്നെണീറ്റു
ഉണ്ണിക്കഥയുടെ കാതലോര്‍ത്തു.
സര്‍പ്പത്താനിപ്പോഴും മാണിക്യത്തെ
വായിലൊളിപ്പിച്ചു കാത്തിരിപ്പൂ…..
ഭക്തിയായ് ശുദ്ധിയായ് വരുവോരാരോ,
അവര്‍ക്കാ മാണിക്യം ദാനമേകും.

ഉണ്ണിയുണര്‍ന്നാറെ കുളികഴിപ്പാന്‍
അമ്മയോടേറ്റം വഴക്കടിച്ചു
അത്ഭുതം കൂറിയോരമ്മ പാവം
ഉണ്ണിയെ കുളിപ്പിച്ചു തല തുവര്‍ത്തി
ഭക്തിയായ് ചന്ദനം നനച്ചെടുത്തു
നെറ്റിയില്‍ ഗോപിക്കുറി വരച്ചു
പട്ടിന്റെ കോണകമരയില്‍ കെട്ടി
മാറി നിന്നുണ്ണിതന്‍ ചന്തം കണ്ടു.

വൃത്തിയില്‍ നന്നായുടുത്തൊരുങ്ങി
പുലരിയില്‍ പൂത്ത പൂക്കളോടും
പാടിപ്പറക്കുന്ന പക്ഷിയോടും
മെച്ചത്തില്‍ കിന്നാരം ചൊല്ലി ചൊല്ലി
ഉണ്ണി പതുക്കെ തൊടിയിലെത്തി.

ഇന്നാളു കിട്ടുണ്ണി പറഞ്ഞതോര്‍ത്തു…..
“തോടിന്റെ കരയിലെ പേരാലിന്റെ
വേരിന്റിടക്കൊരു പൊത്തമുണ്ടെ,
അതിനുള്ളില്‍ പാമ്പും മുട്ടകളും
ആരാരും കാണാതിരിക്കുന്നുണ്ടെ….
മിണ്ടാതനങ്ങാതടുത്തുചെന്നാല്‍
അക്കാഴ്ച്ച  ചേലോടെ കാണാമെല്ലൊ..!”

മിണ്ടാതനങ്ങാതടിവെച്ചുണ്ണി
പേരാലിന്‍ ചുവടെത്തി നിന്നു മെല്ലെ…
കിട്ടുണ്ണി ചൊന്നതു പൊയ്യല്ലല്ലോ….
വേരിന്റിടക്കൊരു പൊത്തം കണ്ടേ….
അതിനുള്ളില്‍ മുട്ടയും പാമ്പുമുണ്ടാം,
പാമ്പിന്റെ വായ്ക്കുള്ളില്‍ മാണിക്യവും.

മാണിക്യം കാണുവാന്‍ കൊതിച്ചിട്ടുണ്ണി
പൊത്തത്തിന്‍ ചാരത്തേക്കെത്തി വേഗം.
ഉണ്ണിതന്‍ ഉണ്ണിക്കൈകള്‍ മെല്ലെ
പൊത്തത്തിനുള്ളില്‍ കടത്തിയുണ്ണി…..
തരിവളചാര്‍ത്തിയകൈകള്‍ക്കുള്ളില്‍
പലവട്ടം സര്‍പ്പത്താന്‍ മാണിക്യം തുപ്പി….
പൊള്ളുന്ന മാണിക്യം പുറത്തെടുക്കാന്‍
ഉണ്ണിക്കുപിന്നെ കഴിഞ്ഞതില്ല……..
ഉണ്ണിയുമൊരു നീല മാണിക്യമായ്
പേരാലിന്‍ ചുവട്ടില്‍ തപസ്സിരുന്നു.

കാലങ്ങളൊരുപാടുകഴിഞ്ഞെങ്കിലും
ഒത്തിരി മുത്തച്ഛിക്കഥകളിലും
ഉണ്ണിയുമാനാഗമാണിക്യവും
ഇന്നും കദനത്താല്‍ മിഴിനിറപ്പൂ…
-ഹരിനായര്‍ (06-07-2012)










ഗതി (കൊച്ചു കവിത)


ഗതി   (നുറുങ്ങു കവിത)

കാമത്വരയുണര്‍ന്നപ്പോള്‍
കൈയില്‍ കിട്ടിയത്
ഒരു പിടപ്പക്ഷിയെയായിരുന്നു.
കൃത്യപൂര്‍ത്തിയുടെ
അന്ത്യനിമിഷങ്ങളില്‍
അബലയായ ആ പക്ഷിയെ
കഴുത്തു ഞെരിച്ചു കൊന്നു, വിടന്‍.

-Hari Nair   (20-06-2012)

മിഥ്യ (കവിത) - ഹരിനായര്‍


മിഥ്യ (കവിത) - ഹരിനായര്‍

നിന്‍ നയനങ്ങള്‍ കവര്‍ന്നെടുത്തു ഞാന്‍
മയില്പീലി ദലങ്ങളില്‍ ചേര്‍ത്തുവെച്ചു.
എന്നുമതു കണികാണുവാന്‍ ഞാനെന്‍
കിടപ്പുമുറിയിയില്‍ കൊളുത്തിയിട്ടു.

Friday, 4 May 2012

ദാനം


ദാനം  

അവന്റെ വരവന്റെ
പാദപദനത്തിനു
കാതോര്‍ത്തിരുന്നമ്മതന്‍
കണ്‍പോളകള്‍ തൂങ്ങും
കണ്ണിനോരം
പൊടിഞ്ഞുനില്‍കുന്നതൊരു
തുള്ളി കണ്ണുനീര്‍ മാത്രം.
ബാക്കിയെല്ലം
വറ്റിവരണ്ടുപോയോ..?
കരഞ്ഞൊഴുകി
തീര്‍ന്നുപോയോ…?

ജീവിതത്തുടിപ്പൂറും
ഭൂമിയാം ദേവിക്ക്
മണ്ണിലിഴയുന്ന
പുല്‍ചെടിത്തുമ്പിലൊന്നില്‍
ഒരുതുള്ളി കൊഴുപ്പുനീര്‍
കണ്ണുനീര്‍ തുള്ളിയായി
കാത്തുവെച്ചതുമമ്മയാകാം..?

ഈറന്‍ മഴക്കാറ്
വാനില്‍ പറക്കവേ
തെറ്റിയെറിഞ്ഞ
മഴനീര്‍തുള്ളികള്‍
എവിടെനിന്ന്…?
അമ്മയതിന്നു
ദാനമായ് നല്‍കിയോ..?


അമ്മയുറങ്ങും മിനാര-
മതിന്‍ മുകളില്‍
പൂത്തുനില്‍ക്കുമൊരു
പുഷ്പദളച്ചുണ്ടില്‍
ഇടറിനില്‍ക്കും
ജലത്തുള്ളിയേത്…?
യാത്രാമൊഴിയോതവെ….
അമ്മയേകി….
പൊന്നമ്മയതു ദാനമേകി....

-ഹരി നായര്‍    04-05-2012

MUM




About the way of my birth;
I was in the womb of my mum,
She cared me, during long of months.
Gave so pain to her,
I born and cried in the earth.

She fed me her breast and food,
She allowed sitting her lap;
Bear all sufferings without any claims;
And I grew in the universe with the smile

A day, when I became mature,
Wish, I go through the door-
This has opened to the day light.
Mind of my mum, followed me ever,
Wherever, I was.

About the way of my birth;
I was in the womb of my mum.

-Hari Nair            02-05-2016

Tuesday, 3 April 2012

എന്തിനായ്..?


എന്തിനായ് തേങ്ങുന്നു നീ...!

വ്യര്ത്ഥ വ്യഥകള്വികലമാക്കുന്ന നിന്
പ്രാണപഞ്ജരം പുഴുക്കുത്തു വീഴ്കയോ?
രക്തവും നീരും പഴുത്തു നിനക്കു
നിന്നിലന്യമാം വേദനയൂതി പെരുക്കയോ?
രാഗവിളക്കുകള്അന്തരാളങ്ങളില്
കരിന്തിരികത്തി മെല്ലെ അണകയോ?

പൂവും പ്രസാദവുമൊരു കീറ്റിലച്ചീന്തും
നിന്പ്രാണപ്രേയസി നിനക്കായ് കരുതിടാം;
നെറ്റിയില്തൊടുവിക്കാനൊരുവേള ആയവള്
മനമൊന്നറച്ചങ്ങു മാറി നിന്നേക്കാം;
ബുദ്ബുദംപോല്പൊലിയുന്ന ജീവിതം
നൊമ്പരപ്പെട്ടവള്നോക്കി നിന്നേക്കാം.

റേഡിയംകരിക്കുന്ന നിന്മൃതകോശങ്ങള്
നിന്നെയും നോക്കി പരിഹാസമുതിര്ത്തേക്കാം;
എരിഞ്ഞുതീരുന്ന നിന്ജീവിത വഴിവക്കില്
കാക്കയും കഴുകനും ഗുപ്തമായിരുന്നേക്കാം;
കഴുമരം കാക്കുന്ന കുറ്റവാളികള്പോലും
നിന്ദുരിതക്കയം കണ്ടുള്ളില്കരഞ്ഞേക്കാം.

എന്തിനായ് കേഴുന്നു നീ...!

ജീവിതമൊരുനാളിലുലകം വെടിയണം
ഏകനായ്വന്നപോല്ഏകനായ് പോകണം;
ജീവിതപന്ഥാവിലേതോ വഴിയമ്പല
ച്ചുറ്റമ്പളങ്ങളില്കണ്ടുമറന്നവര്‍,
പ്രാണനും പ്രാണനും കൈകോര്ത്തിരുന്നവര്‍,
പരസ്പരമറിയാതെ കൂട്ടിമുട്ടുന്നവര്‍,
നാണയത്തുട്ടിന്നു യാചിച്ചു നിന്നവര്‍,
യുദ്ധക്കളങ്ങളില്പിടഞ്ഞു മരിച്ചവര്‍,
ജന്മവും ജീവനും നല്കി മറഞ്ഞവര്‍,
രക്തബന്ധങ്ങള്‍.....
ആരുമാരും നിന്നൊപ്പമുണ്ടാകില്ല....
നീ തനിയെ നടക്കണം.....തനിയെത്തന്നെ നടക്കണം....

ഇനിയെന്തിനായ് തേങ്ങണം നീ...?
ഇനിയെന്തിനായ് കേഴണം നീ...?

-ഹരി നായര്‍  (31-03-2012)