Monday, 31 July 2017

Nothing



Nothing  

 It’s Haiku
Not a song
But a bang
**  **  **
The moon
Pouring light
With cool puffs
**  **  **
It’s winter
Trembling cold
Even inside a  bed
**  **  **
The night
Death of light
And birth of dark
**  **  **
Barking dog
Front of door
May be an intruder
**  **  **
The cat
Move to dark
Should be a rat
**  **  **
-Hari Nair

The Drought



 
The thirsty land
I'm afraid on it,
About, what I say
Remains, nothing in the land.

Drought and hot
Burns the grass and species,
Bright fire over head
Even, dries the swept.

Being the night would darken,
Spread the clouds on sky,
Willing it to rain fall
But, the heat kills it born.

There isn’t water
And greens in the earth,
It makes sorrow that,
The creatures are wiping out.

-Hari Nair (20-02-2014)

The Drop



The Drop
In the morning,
A drop of water on a leaf
It thinks to fall down,
But can’t it so.

The drop stumbles,
Firing by the rising sun
The red rays like an ember,
It carries by drop inside.

The sun lights above,
The rays become hot
Alas! The drop,
Flees away to eternity.

-Hari Nair (24-02-2015)

അമ്മിഞ്ഞപ്പാലിന്‍റെ മധുരം



അമ്മിഞ്ഞപ്പാലിന്‍റെ മധുരം
അമ്മിഞ്ഞപ്പാലിന്‍ മധുരമോര്‍ത്തിട്ടുണ്ണി
ഉറക്കമുണര്‍ന്നു തേങ്ങി
നിദ്രതന്‍ താഴ്‍വര വിട്ടു വേഗം
പൊന്നമ്മ കുഞ്ഞിനെ ചേര്‍ത്തു പുല്കി
പുഞ്ചിരി പൂക്കും ചെഞ്ചുണ്ടുകളാല്‍
ഉണ്ണി, തന്നമ്മതന്‍ നെഞ്ചിലൂറും
ജീവാമൃത, മമ്മിഞ്ഞപ്പാലുറുന്നു.

ജീവന്‍ തുടിക്കുന്ന പാല്ക്കടല്‍തന്‍
തീരം ചേര്‍ന്നുണ്ണി നടന്നു മെല്ലെ
ആ കടല്‍ തന്‍റെ മറുകരയില്‍
വ്യഥയോടെ കുഞ്ഞുങ്ങളലഞ്ഞിടുന്നു
മുന്നിലൊഴുകുന്ന പാല്ക്കടലും
കൈയ്യെത്താ ദൂരത്താണവര്‍ക്ക്
പുതുമോടി പൂക്കുന്ന ദേഹമെങ്ങാന്‍
മുലയൂട്ടി വല്ലാതുലഞ്ഞുപോയാല്‍
എന്തുതാന്‍ചെയ്യുമെന്നോര്‍ത്തു മമ്മി
ചാരെയണഞ്ഞ പിഞ്ചു കുഞ്ഞിന്‍
പൂമേനി തള്ളിയകറ്റി വേഗം.

ആയതന്‍ മടിയിലിരുന്നു പൈതല്‍
കുപ്പിയും നിപ്പിളും നോക്കി താപാല്‍
അമ്മിഞ്ഞപ്പാലിന്‍റെ രുചിയെന്തെന്ന്
ആരാഞ്ഞു മെല്ലെ തന്നായയോടായ്.
കണ്ടതൊരു സ്വപ്നമാണെങ്കിലും
ഉണ്ണിതന്‍ നെഞ്ചിലൊരു നൊമ്പരം
അറിയാതെയൊരു ചെറു കൂടു കൂട്ടി.

-ഹരി നായര്‍ (02-12-2014)

ശാപമോക്ഷം കാത്ത് ഈ അഹല്യ



ശാപമോക്ഷം കാത്ത് ഈ അഹല്യ
ഞാന്‍ അഹല്യ
ദേവ രാജന്റെ പൊയ്മുഖമറിയാതെ
ദേഹവും ദേഹിയുമവനു നല്‍കിയോള്‍..
വഞ്ചിതയായശരണയായ്, ഭര്തൃപാദമണയവേ.
ക്രുദ്ധയോഗിതന്‍ ശാപവചസിനാല്‍
ശിലയായ്.
രാമപാദ സ്പര്‍ശനം കാത്തു കഴിഞ്ഞവള്‍..

ഇവള്‍ മറ്റൊരഹല്യ.
 ഒരു ഗ്രീഷ്മസായാഹ്നമൊടുങ്ങുവെ
നീണ്ട നിഴല്‍ ചായുമൊരു പാദയോരത്തായി
ചെക്കിച്ചെതുക്കിച്ചൊരു പീടികത്തിണ്ണയില്‍
അര്‍ദ്ധവസ്ത്രംകൊണ്ടംഗം മറച്ചവള്‍
ചാരെയൊരു പിഞ്ചുപൈതലിന്‍
ശോഷിച്ച ദേഹവും കെട്ടിപ്പിടിച്ച്.
കണ്ണുനീര്‍ വറ്റിയ കണ്മിഴികളാല്‍
ദൂരെയെങ്ങോ പ്രാഞ്ചി തിരയുന്നു.
മറ്റൊരു രാമന്റെ പാദ സ്പര്‍ശനം കാത്തിരിക്കുന്നു

മുഷിവിന്‍ മെഴുക്കാര്‍ന്ന താലിനൂല്‍ തുണ്ടിലൊരു
പൂത്താലി മാറില്‍ ചേര്‍ന്നു കിടപ്പുണ്ട്.
വടിവറ്റ്, മാറിടം തളര്‍ന്നു തൂങ്ങുന്നു..
തന്‍ പൈതലിന്‍ ചുണ്ടിനാലിറ്റിയ പാല്‍ത്തുള്ളി
മുഷിവാര്‍ന്ന ചോളിയിലീറന്‍ പടര്‍ത്തുന്നു.
ഓര്‍മ്മയില്‍ ശേഷിച്ച സ്വപ്നങ്ങളത്രയും
അവള്‍പോലുമറിയാതെ ചിതലരിക്കുന്നു.

മൃത സ്മൃതികള്‍ താളം പിഴപ്പിച്ചു
നീര്‍തടാക്മായ് എങ്ങോ വിലയിച്ചു.
ഓര്‍മ്മയിലാതിര പൊന്‍തിങ്കള്‍ ചൂടിയ
ഭൂതവുമവള്‍ക്കുള്ളിലെന്നോ മരവിച്ചു.
ഭ്രാന്തിയായി..നിരാലംബയായി.
ഭര്‍തൃഗേഹത്തില്‍നിന്നു നിഷ്കാസിതയായി.
പെരുവഴിയാലംബമായി.
മരിച്ച മനസ്സറിയാതെ പാപിയായി.അമ്മയായി..

ഇവളുമൊരഹല്യ…….
മനസ്സിന്‍ ചേതനയറ്റവള്‍..
ജന്മശാപംകൊണ്ടു ശിലയായി തീര്‍ന്നവള്‍.
ഉണങ്ങിയ കണ്‍കളാലിപ്പൊഴുമെങ്ങോ തിരയുന്നു……
ശാപമോക്ഷമിവള്‍ക്കേകുവാന്‍
ഇനിയൊരു രാമനുയിര്‍കൊള്ളുമോ?